സ്‌കൂളിലെ ആണ്‍-പെണ്‍ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച അധ്യാപിക റാണി ജോസഫിനെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കല്‍. 'വരുംതലമുറ അര്‍ഹിക്കുന്ന അധ്യാപികയാണ് റാണിയെന്നും വിവേചനങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ സംസാരിച്ചതിന് നന്ദി എന്നുമാണ് റിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. റാണിയെപ്പോലെ ദീര്‍ഘദര്‍ശിയായും പുരോഗമനപരമായും ചിന്തിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യമെന്നും നവീനമായി ചിന്തിക്കുകയും തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ അധ്യാപകരെന്നും റിമ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പത്തനംതിട്ട കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലായിരുന്നു അധ്യാപികമാര്‍ കോട്ടിട്ട് വരണമെന്ന് നിയമമുണ്ടായിരുന്നത്. കോട്ടിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ അപമാനിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അധ്യാപികയായ റാണി രാജിവെച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കോറിഡോര്‍, പ്രത്യേക ഗോവണി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം മിണ്ടാന്‍ പാടില്ല, ക്ലാസിനിടയില്‍ അത്യാവശ്യം വന്നാലും ടോയ്‌ലറ്റില്‍ പോകാന്‍ പാടില്ല, വെളളം പങ്കുവയ്ക്കാന്‍ പാടില്ല തുടങ്ങി വലിയ വിവേചനങ്ങളാണ് സ്‌കൂളില്‍ നേരിടുന്നതെന്ന് റാണി ടീച്ചർ പറഞ്ഞു.
അതേസമയം, വിവേചനം ഉദ്ദേശിച്ചല്ല, അധ്യാപികമാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുംവേണ്ടിയാണ് കോട്ട് നിര്‍ബന്ധമാക്കിയതെന്നും വര്‍ഷങ്ങളായി സ്‌കൂളിലെ നിയമമാണ് കോട്ടിടണം എന്നത് എന്നും പ്രിന്‍സിപ്പാള്‍ ഫാദര്‍ സോജി ജോസഫ് പറഞ്ഞു.