ഡല്‍ഹി: ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢിനെ നിയമിക്കാന്‍ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറിയത്. നവംബര്‍ 9- ന് സത്യപ്രതിജ്ഞ ചെയ്ത് ഡി വൈ ചന്ദ്രചൂഢ് അധികാരമേല്‍ക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുപാര്‍ശയുടെ പകര്‍പ്പ് സുപ്രീംകോടതിയിലെ ജഡ്ജസ് ലോഞ്ചില്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ വെച്ച് യു യു ലളിത് ഡി വൈ ചന്ദ്രചൂഢിന് കൈമാറി. രണ്ടു വര്‍ഷമാണ് ഡി വൈ ചന്ദ്രചൂഢിന്റെ കാലാവധി.
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകd
ചീഫ് ജസ്റ്റിസ് യു യു ലളിത് വിമരമിക്കുന്ന സാഹചര്യത്തിലാണ് ഡി വൈ ചന്ദ്രചൂഢിനെ ചീഫ് ജസ്റ്റിസായി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എൻ വി രമണ വിരമിച്ചതോടെയാണ് ലളിത് ജുഡീഷ്യറി തലവനായി നിയമിതനായത്. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്.