പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച മലയാളത്തിലെ ആദ്യ വനിത ജമീല മാലിക് അന്തരിച്ചു. 73 വയസായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയമാണ് ഇവർ പഠിച്ചിരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പാലോടുളള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ആലപ്പുഴ ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായാണ് ജമീലയുടെ ജനനം. എസ്എസ്എല്‍സി പഠനത്തിനു ശേഷം 16-ാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേർന്നത്. റാഗിങ് ആണ് ആദ്യ സിനിമ. 'ആദ്യത്തെ കഥ', 'രാജഹംസം', ‘ലഹരി’ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. കൂടാതെ തമിഴിൽ 'ലക്ഷ്മി', 'അതിശയരാഗം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Also Read
നിരവധി ഹിന്ദി ചിത്രത്തിലെ നായികമാർക്ക് ജമീല മാലിക് ശബ്ദം നൽകിയിട്ടുണ്ട്. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന് എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ആദ്യ കാല ദൂരദർശൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 1983-ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കെ.ജി ജോർജ്, രാമചന്ദ്രബാബു, കെ.ആർ മോഹനൻ, ഷാജി എൻ.കരുൺ എന്നിവരുടെ സഹപാഠിയായിരുന്നു.