മുംബൈ: തെരുവുനായ്ക്കള്‍ക്ക് പൊതുനിരത്തില്‍ ഭക്ഷണം നല്‍കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ വെച്ച് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന മൃഗസ്നേഹികള്‍ നായ്‌ക്കളെ വീട്ടിലേക്ക് കൊണ്ടുപോയി സംരക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍ പൊതുനിരത്തുകളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലെത്തിച്ച് സുരക്ഷ ഉറപ്പുവരുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുയിടങ്ങളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഗ്പൂരിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടിവരികയാണെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു. തെരുവുനായകളുടെ ആക്രമണം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നാഗ്പൂരിലും സമീപപ്രദേശങ്ങളിലും നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് ജസ്റ്റിസുമാരായ എസ്.ബി. ശുക്രെ, എ.എല്‍.പന്‍സാരെ എന്നിവരടങ്ങിയ ബഞ്ചിന്‍റെ നിര്‍ദ്ദേശം.