കോഴിക്കോട്: എല്‍ജിബിടിക്യു ആശയങ്ങൾ പീഡോഫീലിയയിലേക്ക് എത്തുമെന്ന് എം കെ മുനീര്‍ എം എല്‍ എ. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുനീറിന്‍റെ പരാമര്‍ശം. എല്‍ജിബിടിക്യുയുടെ കൂട്ടത്തിലേക്ക് നാളെ പീഡോഫീലിക് ആയ ആളുകളുടെ പി കൂടെ ചേര്‍ക്കുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. ആണ്‍കുട്ടികളുമായുള്ള ലൈംഗീക ബന്ധത്തില്‍ പ്രായവും സമ്മതവും വിഷയമല്ല എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.പരാമര്‍ശത്തിനുപിന്നാലെ എം കെ മുനീറിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിനിടെ പോക്‌സോ നിയമം സംബന്ധിച്ച മുനീറിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആൺകുട്ടിയും മുതിര്‍ന്ന പുരുഷനും തമ്മില്‍ ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നാന്നും മുനീര്‍ ചോദിച്ചിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും മുനീര്‍ പറഞ്ഞിരുന്നു.