തിരുവനന്തപുരം: വിസി വിഷയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ചില മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിമുഖം വേണമെന്ന് പറഞ്ഞവരെ ഒരുമിച്ച് ക്ഷണിച്ചതാണെന്നും അതിനെ ചിലര്‍ വാര്‍ത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ചില റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നതുപോലെ ഒരു ചാനലിനെയും രാജ് ഭവന്‍ പ്രസ് മീറ്റില്‍നിന്ന് വിലക്കിയിട്ടില്ല. ഒക്ടോബര്‍ 24-ന് അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ച മാധ്യമപ്രവര്‍ത്തകരെ സമയക്കുറവുളളതിനാല്‍ ഒരുമിച്ച് ക്ഷണിക്കുകയായിരുന്നു. അത് പ്രസ് കോണ്‍ഫറന്‍സാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു'-എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദ്, കൈരളി എന്നീ മാധ്യമങ്ങളെയാണ് രാജ്ഭവനില്‍ നടന്ന ഗവർണറുടെ വാർത്താ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരുവിഭാഗം മാധ്യമങ്ങളെ രാജ് ഭവന് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.