മുംബൈ: വിവാഹശേഷം വീട്ടുജോലി ചെയ്യാനാവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് കുടുംബത്തിനുവേണ്ടിയാണെന്നും അതിനെ വേലക്കാരിയുടെ ജോലിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിഭ വി കങ്കണ്‍വാടി, ജസ്റ്റിസ് രാജേഷ് എസ് പട്ടീല്‍ എന്നിവരുടേതാണ് നിരീക്ഷണം. ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവുമുള്‍പ്പെടെ ആരോപിച്ച് വിവാഹിതയായ യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.
'വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് കുടുംബത്തിനുവേണ്ടിയാണ്. വീട്ടുജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് വിവാഹത്തിനുമുന്നേ തന്നെ വരനോടും ബന്ധുക്കളോടും വ്യക്തമാക്കണം. അത് വിവാഹവുമായി മുന്നോട്ടുപോകണോ എന്ന് തീരുമാനിക്കാന്‍ അവരെ സഹായിക്കും'-കോടതി പറഞ്ഞു. യുവതിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഭര്‍ത്താവിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ഡിസംബറിലാണ് വിവാഹം കഴിഞ്ഞത്. ഒരു മാസത്തിനുളളില്‍തന്നെ ഭര്‍തൃഗൃഹത്തില്‍ വീട്ടുജോലിക്കാരിയെപ്പോലെയാണ് കഴിയേണ്ടിവന്നത്. വാഹനം വാങ്ങാനായി നാലുലക്ഷം രൂപ ആവശ്യപ്പെട്ടു. പിതാവിന്റെ കൈവശം അത്രയും പണമില്ലെന്ന് കണ്ടതോടെ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആണ്‍കുട്ടിക്ക് ജന്മം നല്‍കുമോ എന്നറിയാനായി ആശുപത്രിയില്‍ കൊണ്ടുപോയി. ലിംഗനിര്‍ണയം നടത്താനായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചു, നാലുലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കൂ എന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുളളത്.