ഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടാന്‍ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് 4% ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചുവിടുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാരുടെ കമ്പനിയിലെ ഇതുവരെയുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്ന് സൊമാറ്റോ അറിയിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ 100 പേരെയെങ്കിലും പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജി വെച്ചതിനു പിന്നാലെയാണ് നടപടി.
ഫുഡ് ഡെലിവെറി ആപ്പിന്റെ ടെക്, കറ്റാലോഗ്, മാർക്കറ്റിങ്, പ്രോഡക്ട് എന്നീ വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെയാണ് സൊമോറ്റാ പിരിച്ച് വിടാൻ ഒരുങ്ങുന്നത്. സൊമാറ്റോയില്‍ ആദ്യമായിട്ടല്ല ജീവനക്കാരെ പിരിച്ചുവിടുന്നത്. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തിൽ ഏകദേശം 520 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. 2015 ൽ 300 ഓളം ജീവനക്കാരോട് പുറത്ത് പോകാൻ സൊമാറ്റോ നിര്‍ദ്ദേശം നല്‍കിയതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെയാണ് സൊമാറ്റോയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗും ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്കും ജീവനക്കാരെ പിരിച്ചുവിട്ടത്. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ആമസോൺ ജീവനക്കാരെ പിരിച്ചുവിട്ടത്.