മുംബൈ: ബോളിവുഡ് നടി നോറ ഫത്തേഹിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ ഡിയുടെ നടപടി. അഞ്ച് മണിക്കൂറാണ് ഇ ഡി നോറയെ ചോദ്യം ചെയ്തത്. സുകേഷ് ചന്ദ്രശേഖറുമായി നടി നടത്തിയ ചാറ്റുകളുടെയും ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തിലാണ് ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ സുകേഷ് ചന്ദ്രശേഖരിൽ നിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന റിപ്പോർട്ട് നടി നിഷേധിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നോറ ഫത്തേഹിയെ ഇത് മൂന്നാമത്തെ തവണയാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ഇതേ കേസില്‍ നടി ജാക്വിലിന്‍ ഫെർണാണ്ടസിനെയും ചോദ്യം ചെയ്തിരുന്നു. നോറ ഫത്തേഹിക്കും ജാക്വിലിന്‍ ഫെർണാണ്ടസിനും ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും ചന്ദ്രശേഖറിൽ നിന്ന് ലഭിച്ചതായി ഇഡി ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കര്യം നോറ ഫത്തേഹി നിഷേധിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ഇതെ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിനെ പ്രതിയാക്കി ഇഡിയുടെ സാമ്പത്തിക വിഭാഗം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു . 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യത്തിലുമാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലിക് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം അനുവദിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്.