തിരുവനന്തപുരം: താന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഏതെങ്കിലും പദവികള്‍ വഹിക്കുന്നതിനെക്കുറിച്ച് നിലവില്‍ തീരുമാനമില്ലെന്നും അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലെയും ബംഗളുരുവിലെയും ചികിത്സയ്ക്കുശേഷം ഇന്ന് രാവിലെയാണ് ഉമ്മന്‍ചാണ്ടി തിരികെ തിരുവനന്തപുരം ജഗതിയിലെ വീട്ടിലെത്തിയത്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കുറച്ചുദിവസങ്ങള്‍കൂടി വിശ്രമം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
സോളാര്‍ കേസില്‍ തനിക്ക് ഒരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 'ഉന്നത ഉദ്യോഗസ്ഥരെ വച്ച് അവര്‍ അന്വേഷണം നടത്തി. രണ്ട് എന്‍ക്വയറിയും കഴിഞ്ഞിട്ട് കേസ് സി ബി ഐയ്ക്ക് വിട്ടു. കുറഞ്ഞ പക്ഷം അന്വേഷണം നടത്തിയവരുടെ ശുപാര്‍ശയോടുകൂടി അത് ചെയ്യുന്നതായിരുന്നു നല്ലത്. അതിനുപകരം ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ കയ്യില്‍നിന്ന് എഴുതിവാങ്ങിയാണ് കേസ് സിബി ഐയ്ക്ക് വിട്ടത്'- ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി ബി ഐ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും സി ബി ഐ കണ്ടെത്തിയിരുന്നു.