കോഴിക്കോട് ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: സാമൂതിരിയുടെ രാജകുടുംബത്താല്‍ 7 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിയോഗിക്കപ്പെട്ട കോഴിക്കോട്ടെ ഖാസി പരമ്പരയിലെ ഇപ്പോഴത്തെ ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് നഗരത്തിലെ പുരാതന തറവാടായ കാട്ടില്‍ വീട്ടില്‍ കുടുംബാംഗമാണ്. 88 വയസ്സായിരുന്നു. കോഴിക്കോട് ഖാസിയായിരുന്ന പള്ളിവീട്ടില്‍ മാമുക്കോയയുടെ മകനാണ്. സഹോദരനും കോഴിക്കോട്ടെ മുഖ്യ ഖാസിയുമായിരുന്ന നാലകത്ത് മുഹമ്മദ്‌ കോയയുടെ മരണത്തെ തുടര്‍ന്ന് 2008-ല്‍ മുഖ്യഖാസി പദവിയിലെത്തിയ കെ വി  ഇമ്പിച്ചമ്മദ് ഹാജി ഒരു വ്യാഴവട്ടം ആ സ്ഥാനം അലങ്കരിച്ചു. 

കോഴിക്കോട് സാമൂതിരി രാജപരമ്പരയുമായി നിരന്തരം ബന്ധപ്പെട്ടു നിന്നിരുന്ന ഔദ്യോഗിക പദവിയാണ്‌ കോഴിക്കോട് ഖാസി സ്ഥാനം. സാമൂതിരിയുടെ രാജ്യത്തെ മാപ്പിള സമുദായത്തിലെ വിവിധതരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും പ്രശ്നപരിഹാരമുണ്ടാക്കാനും വിവാഹം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കാനുമുള്ള അധികാരം ഖാസിക്കായിരുന്നു. 1343- ല്‍ സാമൂതിരി നിയോഗിച്ച ഖാസി ഫക്രുദ്ദീന്‍ ഉസ്മാനാണ് ഈ പരമ്പരയിലെ ആദ്യകണ്ണി എന്നാണ് കണക്കാക്കപ്പെടുന്നത്. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാരും തുടര്‍ന്ന് സ്വതന്ത്യാനന്തരം സര്‍ക്കാരും ഈ പദവി ഔദ്യോഗിക പദവിയായിത്തന്നെ അംഗീകരിച്ചു.

പരമ്പരാഗതമായി കോഴിക്കോട്ടെ ഖാസിമാര്‍ സാമൂതിരി കുടുംബവുമായി പുലര്‍ത്തിപ്പോന്ന അടുത്തബന്ധം ഇഴമുറിയാതെ സൂക്ഷിച്ച ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജി ഇപ്പോഴത്തെ സാമൂതിരി കെ സി അനുജന്‍ രാജയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പരേതയായ കാട്ടില്‍ വീട്ടില്‍ കുട്ടീബിയാണ് മാതാവ്. കാമക്കന്‍റകത്ത് (മൂസ ബറാമിന്‍റകം) കുഞ്ഞീബിയാണ് ഭാര്യ. മൂസ ബറാമിന്‍റകത്ത് മാമുക്കോയ, അലിനാസര്‍ (മസ്കറ്റ്), ഹന്നത്, നസീഹത് (അധ്യാപിക, എ എം എല്‍ പി എസ്), സുമയ്യ, ആമിന എന്നിവരാണ് മക്കള്‍. മരുമക്കള്‍: പള്ളി വീട്ടില്‍ അബ്ദുള്‍ മാലിക്ക്, നാലകത്ത് വീട്ടില്‍ അബ്ദുള്‍ വഹാബ്, മുല്ലന്‍റകത്ത് അഹമദ് കബീര്‍.

ഖബറടക്കം വൈകീട്ട് അഞ്ചുമണിക്ക് ഖാസിയുടെ ആസ്ഥാന പള്ളിയായ മിശ്കാല്‍ പള്ളി അങ്കണത്തില്‍ നടക്കും. പിതാവിന്റെയും സഹോദരന്റെയും ഖബറിനോട് ചേര്‍ന്നുതന്നെയാണ് ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജിയെ ഖബറടക്കുക. പരേതനോടുള്ള ആദരസൂചകമായി മിശ്കാല്‍ പള്ളിയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും വൈകീട്ട് 3 മുതല്‍ ഖബറടക്കം കഴിയുന്നതുവരെ കടകള്‍ അടച്ച് ഹര്‍ത്താലാചരിക്കും.  

മിശ്കാല്‍ പള്ളി ഇമാമിന് താല്‍ക്കാലിക ചുമതല

ഖാസി കെ വി  ഇമ്പിച്ചമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഖാസിയുടെ താല്‍ക്കാലിക ചുമതല മിശ്കാല്‍ പള്ളി ഇമാം ഷഫീര്‍ സഖാഫിക്ക് നല്കി. മിശ്കാല്‍ പള്ളിക്കമ്മിറ്റി അധ്യക്ഷന്‍ കെ വി കുഞ്ഞഹമ്മദ് കോയ, ജനറല്‍ സെക്രട്ടറി എന്‍ ഉമ്മര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 4 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More