തിരുവനന്തപുരം: ലഹരിക്കടത്തുകേസില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'വേണ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി ജനങ്ങളെ കബളിപ്പിക്കാനായി നടത്തുന്ന ക്യാംപെയ്ന്‍ ആത്മാര്‍ത്ഥതയുളളതല്ല. അതിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ല. ലഹരിവിരുദ്ധ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാണ്‍ പിടിക്കുകയും ചെയ്യുന്ന എത്രയോ സിപിഎം നേതാക്കന്മാരുടെ പേരുവിവരങ്ങളാണ് പുറത്തുവന്നത്'- വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
മയക്കുമരുന്ന് സംഘങ്ങള്‍ കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ വേണ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനായി സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷന്‍ വഴി 4,55,000 വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്റെ പകുതിയെങ്കിലും നല്‍കാന്‍ ഇടത് സര്‍ക്കാരിനായോ എന്നും വി ഡി സതീശന്‍ ചോദിച്ചു. കേരളം ഇതുവരെ കാണാത്ത ധന പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.