ബാംഗ്ലൂര്‍: വിദഗ്ദ ചികിത്സക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാംഗ്ലൂരു എച്ച്സിജി ആശുപത്രിയിലെത്തി. തിരുവനന്തപുരത്ത് നിന്നും പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ ബാംഗ്ളൂരില്‍ എത്തിച്ചത്. മുന്‍മുഖ്യമന്ത്രിയുടെ ചികിത്സാരീതികള്‍ വിലയിരുത്തുന്നതിനായി ഡോക്ടര്‍മാരുടെ വിദഗ്ദസംഘം ഇന്ന് യോഗം ചേരും. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വേദനിപ്പിച്ചെന്നും ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദിയെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. അർബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഉമ്മൻചാണ്ടിയെ ബെംഗളുരുവിലേക്ക് കൊണ്ടുപോകുന്നത്. ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സയുടെ മുഴുവൻ ചെലവും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലെ ആശുപത്രിയിലുണ്ട്.