വേലുപ്പിളള പ്രഭാകരന്‍ മരിച്ചിട്ടില്ല, ഉചിതമായ സമയത്ത് തിരിച്ചുവരും- ടിഎന്‍എം നേതാവ് പി നെടുമാരന്‍

തഞ്ചാവൂര്‍: എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് തമിഴ്‌നാട് നാഷണലിസ്റ്റ് മൂവ്മെന്റ് (ടിഎന്‍എം) നേതാവ് പി നെടുമാരന്‍. പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും അദ്ദേഹം ഉചിതമായ സമയത്ത് പൊതുജനങ്ങള്‍ക്കുമുന്നിലെത്തുമെന്നും പി നെടുമാരന്‍ പറഞ്ഞു. തഞ്ചാവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു നെടുമാരന്റെ വെളിപ്പെടുത്തല്‍. തന്റെ കുടുംബം പ്രഭാകരന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം നിലവില്‍ എവിടെയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'ലോകമെമ്പാടുമുളള തമിഴ് ജനതയ്ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ലിബറേഷന്‍ ഓഫ് തമിഴ് ഈഴം നേതാവ് പ്രഭാകരന്‍ ഇന്നും ജീവനോടെയുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു. ഈ വെളിപ്പെടുത്തലോടെ അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് അവസാനമാകുമെന്ന് കരുതുന്നു. ശ്രീലങ്കയില്‍ രജ്പക്‌സെ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധവും അന്താരാഷ്ട്ര സാഹചര്യങ്ങളും തന്റെ തിരിച്ചുവരവിന് പറ്റിയ സമയമായാണ് പ്രഭാകരന്‍ കരുതുന്നത്. തമിഴ് ഈഴത്തിലെ ജനങ്ങള്‍ക്കുവേണ്ടിയുളള പദ്ധതികള്‍ അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും'- പി നെടുമാരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി മുന്‍ ശ്രീലങ്കന്‍ മന്ത്രി എംപി ശിവാജിലിംഗം രംഗത്തെത്തി. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന നെടുമാരന്റെ അവകാശവാദം തളളിക്കളയാനാവില്ലെന്നും ശിവാജിലിംഗം പറഞ്ഞു. നെടുമാരന്‍ പറയുന്നത് സത്യമാണെങ്കില്‍ ലോകമെമ്പാടുമുളള തമിഴ് മക്കള്‍ സന്തോഷിക്കുമെന്നും തമിഴ് ഈഴം സ്ഥാപിക്കാനുളള സാഹചര്യം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2009 മെയ് 18-ന് പ്രഭാകരനെ വധിച്ചതായി ശ്രീലങ്കന്‍ സേന അവകാശപ്പെട്ടിരുന്നു. പ്രഭാകരന്റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കിയ ശ്രീലങ്കന്‍ സേന അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 20 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More