കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് വസ്ത്രത്തിനും മാസ്‌കിനും വിലക്കേർപ്പെടുത്തുന്നതിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. 'കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം'-എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോഴിക്കോട് മീഞ്ചന്ത ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയെന്ന് ആരോപണമുയർന്നത്. പരിപാടിക്കെത്തുന്ന വിദ്യാർത്ഥികൾ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ കറുപ്പ് നിരോധിക്കണമെന്ന് തങ്ങൾ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ഹാളിലേക്ക് കയറ്റിയിരുന്നെന്നും പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇന്ന് കാസർഗോട്ടെത്തിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിപ്പറമ്പിൽവെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ഭരത് ഡി പൊതുവാൾ, കെ എസ് യു പയ്യന്നൂർ അസംബ്ലി പ്രസിഡന്റ് ആകാശ് ഭാസ്‌കരൻ എന്നിവരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. 15 ഡി വൈ എസ് പിമാരുടെയും 40 ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലാണ് ജില്ലയിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്.