തിരുവനന്തപുരം: നരേന്ദ്രമോദി ഭരണത്തിന്റെ മലയാളം പരിഭാഷയായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്ന പിണറായി വിജയന് നരേന്ദ്രമോദിയുടെ ഛായയാണെന്നും താടിയില്ല, ഹിന്ദി പറയില്ല, കോട്ട് ധരിച്ചിട്ടില്ല എന്നത് മാത്രമാവരുത് മോദിയും പിണറായിയും തമ്മിലുളള വ്യത്യാസമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവിടെ ഫാസിസ്റ്റുകള്‍, പ്രതിഷേധിക്കുന്നവരെ ആന്തോളന്‍ ജീവികളെന്നും അര്‍ബന്‍ നക്‌സലുകളെന്നും തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങനെന്നും വിളിക്കുമ്പോള്‍ ഇവിടെ വികസന വിരുദ്ധരെന്നും തെക്ക് വടക്ക് സമരക്കാരെന്നും തീവ്രവാദികളെന്നും വിളിച്ചാണ് പ്രതിഷേധക്കാരെ നേരിടുന്നത്. എല്ലാ നികുതിയും വര്‍ധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാന്‍ ഞങ്ങള്‍ ആരുടെയും അടിമകളല്ല. സമരങ്ങള്‍ തുടരുക തന്നെ ചെയ്യും'- ഷാഫി പറമ്പില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആകാശ് തില്ലങ്കേരി പാട്ടുംപാടി നടക്കുമ്പോള്‍ പി കെ ഫിറോസിനെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ഷാഫി പറഞ്ഞു. തങ്ങള്‍ ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലെ കില്ലര്‍ സ്‌ക്വാഡുകളോ അല്ല, സാധാരണക്കാര്‍ക്കുവേണ്ടിയാണ് സമരം ചെയ്യുന്നതെന്നും പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ സമരം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.