നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

തിരുവനന്തപുരം: നിയമസഭയുടെ അന്തസ്സ് കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നും സഭാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയെ കോപ്രായങ്ങള്‍ കാണിക്കാനുളള വേദിയാക്കി മാറ്റരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സഹിക്കാനാവാതെ പ്രതിപക്ഷ നേതാവ് ആളാവാന്‍വേണ്ടി തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ദിവസവും എന്തെങ്കിലും ഒരു വിഷയമെടുത്ത് അടിയന്തരപ്രമേയം കൊണ്ടുവരിക, ചട്ടപ്രകാരമല്ലാത്ത വിഷത്തിന് അനുമതി നിഷേധിച്ചാലും എഴുന്നേറ്റുനിന്ന് പ്രസംഗിക്കുക, വാക്കൗട്ട്, പുറത്തിറങ്ങി വാര്‍ത്താസമ്മേളനം നടത്തുക, ബഹളം... അടിയന്തരപ്രമേയം എന്താണെന്ന പ്രാഥമിക ധാരണ പോലുമില്ലാത്തതുപോലെയാണ് പെരുമാറ്റം'- ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എംഎല്‍എമാര്‍ ഗൂഢാലോചന നടത്തിയാണ് സ്പീക്കറെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും സ്പീക്കറെ സഭയില്‍ അധിക്ഷേപിച്ചതിന് മറുപടി പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അപമാനിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴയ്ക്കാനും പ്രതിപക്ഷം ശ്രമിച്ചെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

More
More
Web Desk 1 day ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 2 days ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More