ഇസ്ലമാബാദ്: ഇന്നലെ രാത്രി അഫ്ഗാനിസ്ഥാനും പാകിസ്ഥാനിലുമുണ്ടായ ഭൂചലനത്തില്‍ 11 പേര്‍ മരണപ്പെട്ടു. പാകിസ്താനിലെ സ്വാത് താഴ്വരയില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹിന്ദു കുഷ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ ഇന്നലെ രാത്രി 10.20നുണ്ടായ ഭൂചലനം മൂന്ന് സെക്കന്ഡ് നീണ്ടുനിന്നു. ജമ്മുകശ്മീരിലാണ് ഏറ്റവും കൂടുതല്‍ പ്രകമ്പനം അനുഭവപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇന്ത്യയില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്ഥാനില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.