കല്‍ക്കട്ട: ഭരണകൂടത്തിന് നേരെയുള്ള വിമര്‍ശനം പൗരന്‍റെ അവകാശമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജനാധിപത്യത്തില്‍ ഇത് അംഗീകരിക്കപ്പെട്ടതാണെന്നും ജസ്റ്റിസ് രാജശേഖർ മൻഥ വ്യക്തമാക്കി. തനിക്ക് ഏർപ്പെടുത്തിയ സുരക്ഷ എടുത്തു കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ റിട്ടയേഡ് ഐജിപി പങ്കജ് കുമാർ ദത്ത നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2011- ല്‍ പശ്ചിമ ബംഗാളില്‍ നിന്നും റിട്ടയേഡ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥനാണ് ദത്ത. സംസ്ഥാന പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ദത്തയുടെ സുരക്ഷ എടുത്തുകളഞ്ഞത്. പൊലീസ് സംവിധാനത്തിനെതിരായ നിരന്തരം വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരിലാണ് തന്‍റെ സുരക്ഷ പിന്‍വലിച്ചതെന്നാണ് പങ്കജ് കുമാർ ദത്ത ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ദത്തയ്ക്ക് ഇടക്കാല സുരക്ഷ നല്‍കാനും ഉത്തരവിട്ടു.