കൊല്‍ക്കത്ത : മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് മുതൽ അദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സുഭർഗ്ഷു റോയിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയ പിതാവിനെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സുഭർഗ്ഷു റോയി പറഞ്ഞു.
മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി കഴിഞ്ഞ ഒന്നരവര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ല. തൃണമൂലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മുകുള്‍ റോയി. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന അമിത പ്രാധാന്യത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് 2017 ല്‍ ബിജെപി വിട്ടു. നാല് വര്‍ഷത്തിന് ശേഷം വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു.