പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയ പിതാവിനെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സുഭർഗ്ഷു റോയി പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടി ഗുജറാത്ത് അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട ഒരു വീഡിയോയില്‍ കുറച്ച് വിദേശ പൗരന്മാര്‍ കാവി ഷാള്‍ ധരിച്ച് ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്നതും ഗുജറാത്തിലെ ജനങ്ങള്‍ എങ്ങനെ വോട്ടുചെയ്യണമെന്ന് സംസാരിക്കുന്നതും കാണാം
ബിജെപി പണം മുടക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ ഏകദേശം 46 മുതൽ 48 വരെ വീഡിയോകളുണ്ടെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളത്. ഈ വ്യാജ വീഡിയോകളിലൂടെ അവർ തൃണമൂൽ കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയാണ്. അവരുടെ രാഷ്ട്രീയം തന്നെ നുണകള്‍ പ്രചരിപ്പിക്കുകയെന്നതാണ്.
അനിവാര്യമായ കാര്യമാണെന്നും ഇതിനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങി പ്രതിപക്ഷ നേതാക്കളെല്ലാം കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നത് തടസപ്പെടുത്താനാണ് 65 വാക്കുകള്‍ വിലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കിയ വാക്കുകള്‍ രാജ്യസഭയില്‍ ഉപയോഗിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാൻ പറഞ്ഞു. 'അടുത്തയാഴ്ച മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുകയാണ്
അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്‍ സി പി നേതാവ് ശരത് പവാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയും കെ. ചന്ദ്രശേഖർ റാവു വിമര്‍ശനം ഉന്നയിച്ചു.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തീപ്പൊരി നേതാവുതന്നെ പാര്‍ട്ടിയെയും നേതൃത്വത്തേയും പരസ്യമായി തള്ളിയത് ബിജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിത്തുടങ്ങി. ആരോപണ വിധേയരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മക്കളോ പാര്‍ട്ടീ പ്രവര്‍ത്തകരോ ആണ്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
ഭാധു ഷേയ്ഖ് റോഡരികില്‍ നില്‍ക്കുമ്പോള്‍ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാധു ഷേയ്ഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ഈ മേഖലയിലെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ക്കുകയും 12 - ഓളം വീടുകള്‍ക്ക് തീവെക്കുകയുമായിരുന്നു.
'ഞാന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. ഞാനൊരു നോമിനേറ്റഡ് അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് ഞാന്‍ കാര്യമായി എടുക്കുന്നില്ല.
കുറച്ച് നാളുകളായി ബിജെപിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുന്നയാളാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ കൂട്ടക്കൊലക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന ശബദവും വരുണ്‍ ഗാന്ധിയുടെതായിരുന്നു. ബോളിവുഡ് നടി കങ്കണയുടെ വിവാദ പ്രസ്താനവക്കെതിരെയും വരുണ്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവര്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍