ഗായകരായ ഹരിഹരനെയും ശങ്കര്‍ മഹാദേവനെയും വേഷത്തിന്റെ പേരില്‍ വിമര്‍ശിച്ച് കമന്റിട്ടയാളുകള്‍ക്ക് മറുപടിയുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഇരുഗായകരും ഒരുമിച്ച് ഒരു വേദിയില്‍ പാടുന്ന വീഡിയോയ്ക്ക് താഴെ അനാവശ്യ കമന്റുകളെഴുതിയവരെയാണ് ഹരീഷ് വിമര്‍ശിച്ചത്. ഒരു കലാകാരനില്‍നിന്ന് വരുന്ന മനോഹര സംഗീതം കേള്‍ക്കാതെ അവര്‍ ധരിക്കുന്ന വേഷവും അവരുടെ ചെരിപ്പും നോക്കി വിദ്വേഷം വിളമ്പുന്നവരാണ് സംഗീതത്തെ പുറകോട്ട് വലിക്കുന്ന പിന്തിരിപ്പന്മാരെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു. ചെരിപ്പിട്ട് പാടിയെന്നും കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന് പാടിയെന്നും സംഗീതത്തെ അപമാനിച്ചുവെന്നുമൊക്കെ പറയുന്ന താനൊക്കെ എന്നാടോ നന്നാവുക എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്
ദശാബ്ദങ്ങൾ സംഗീതം അഭ്യസിച്ചു, മണിക്കൂറുകൾ ഓരോ ദിവസവും സാധകം ചെയ്തു സംഗീതത്തിന് വേണ്ടി ആത്മാർപ്പണം ചെയ്ത മഹാന്മാരായ കലാകാരന്മാർ ആണ് ഹരിഹരൻ ജി യും ശങ്കർ മഹാദേവൻ ജി യും. ദക്ഷിണേന്ത്യൻ ഉത്തരേന്ത്യൻ സംഗീത ശാഖകളിൽ അനിതര സാധാരണ പ്രാവീണ്യം ഉള്ളവർ
ഇവർ രണ്ടു പേരും ഒരുമിച്ചിരിക്കുന്ന വേദിയിൽ ഹരിഹരൻ ജി പൂർണ ഷഡ്ജം എന്ന രാഗത്തിൽ ലാവണ്യ രാമാ പാടുന്ന ഒരു ക്ലിപ്പ് കണ്ടിരുന്നു. അഭൗമമായ ആലാപനം - സംഗീതം ഇഷ്ടപ്പെടുന്ന ആരും കണ്ണടച്ചു കേട്ടിരുന്നു ലയിച്ചു പോവുന്ന സ്വര മാധുരി…
ആ ക്ലിപ്പ് ഇന്റെ താഴെ ഉണ്ട് ശുദ്ധ സംഗീത പ്രേമികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എ ഗ്രേഡ് വിവര ദോഷികളുടെ കമന്റ് മഴ . ചെരുപ്പ് ഇട്ടു പാടി എന്നോ , കാലിന്മേൽ കാലു കേറ്റി വെച്ച് പാടി എന്നോ സംഗീതത്തെ അപമാനിച്ചു എന്നൊക്കെ ഉള്ള ജല്പനം. താനൊക്കെ എന്നാടോ നന്നാവുക ? ആ കലാകാരനിൽ നിന്ന് വരുന്ന മനോഹര സംഗീതം കേൾക്കാതെ ഇട്ടിരിക്കുന്ന വേഷവും ചെരുപ്പും നോക്കി വിദ്വേഷം വിളമ്പുന്ന നിങ്ങളാണ് സംഗീതത്തിനെ പുറകോട്ട് വലിക്കുന്ന പിന്തിരിപ്പന്മാർ - കഷ്ടം!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക