ഡല്‍ഹി: പൂര്‍ണ സുരക്ഷയോടെയാണ് താന്‍ എല്ലായിടത്തും പോകുന്നതെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. എന്തൊക്കെ ചെയ്താലും സംഭവിക്കാനുള്ളത് സംഭവിക്കുമെന്ന് തനിക്ക് അറിയാമെന്നും നടന്‍ പറഞ്ഞു. സുരക്ഷയാണ് സുരക്ഷിതമല്ലാതത്തിനാല്‍ നല്ലത്. ഇപ്പോള്‍ റോഡിലൂടെ സൈക്കിള്‍ ചവിട്ടാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് സൽമാൻ അനുഭവം പങ്കുവച്ചത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്.
എനിക്ക് വധഭീഷണിയുള്ളതിനാല്‍ എവിടെയും ഒറ്റക്ക് പോകാന്‍ സാധിക്കുന്നില്ല. എന്‍റെ സുരക്ഷ മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷ. ഞാൻ എല്ലായിടത്തും പൂർണ സുരക്ഷയോടെയാണു പോകുന്നത്. എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം. എനിക്ക് ചുറ്റും കുറെ അംഗരക്ഷകരുണ്ട്. ഈ ദിവസം ഞാന്‍ എന്നെ തന്നെയാണ് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് - സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടനെ വധിക്കാന്‍ ഗൂഡാലോചന നടത്തുന്നത്. 1998-ലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സൽമാൻ രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.