കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസിക നില ഇന്ന് വീണ്ടും പരിശോധിക്കും. അതിനായി പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിനുമുന്നിൽ ഹാജരാക്കും. മെഡിക്കൽ കോളേജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന മെഡിക്കൽ ബോർഡാണ് സന്ദീപിന്റെ ശാരീരിക-മാനസിക നില പരിശോധിക്കുക. സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ സന്ദീപിന് കടുത്ത മാനസിക സംഘർഷമുണ്ടെന്നും അത് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് വീണ്ടും പ്രതിയുടെ മാനസിക നില പരിശോധിക്കുന്നത്. അതേസമയം, ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യംചെയ്യൽ ആരംഭിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോക്ടറെ കുത്തിയ കത്രിക എപ്പോൾ, എങ്ങനെ കൈക്കലാക്കി, സന്ദീപിന്റെ കാലിലെ മുറിവ് എപ്പോഴാണ് ഉണ്ടായത് എന്നതുൾപ്പെടെയുളള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സന്ദീപിന്റെ കാലിന് പ്ലാസ്റ്റർ ഇട്ടതിനാൽ സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുളള തെളിവെടുപ്പ് വൈകും.