മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എം പി സുരേഷ് നാരായണ്‍ ധനോര്‍ക്കര്‍ അന്തരിച്ചു. 47 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് സുരേഷ് നാരായണ്‍ ധനോര്‍ക്കര്‍ അന്തരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ലോക്‌സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്നത്. ധനോര്‍ക്കറുടെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നാളെ (ബുധന്‍) രാവിലെ ശവ സംസ്കാരം നടക്കും. 'കിഡ്നി സ്റ്റോൺ പ്രശ്‌നത്തെ തുടർന്നാണ് സുരേഷ് നാരായണ്‍ ധനോര്‍ക്കറെ കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തരോട്ട് പറഞ്ഞു.
ബാലസാഹേബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലൂടെയാണ് സുരേഷ് നാരായണ്‍ ധനോര്‍ക്കര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2014 ൽ ചന്ദ്രപൂർ ജില്ലയിൽ നിന്ന് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ധനോർക്കർ ചന്ദ്രപൂർ സീറ്റിൽ നിന്ന് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ധനോർക്കർ ചന്ദ്രപൂർ ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹൻസ്‌രാജ് അഹിറിനെ പരാജയപ്പെടുത്തി. 2019ൽ ബാലു ധനോർക്കറുടെ ഭാര്യ പ്രതിഭ ധനോർക്കർ വോറ ഭദ്രാവതി നിയമസഭാ സീറ്റിൽ മത്സരിച്ച് എംഎൽഎയായി.