തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിമാനത്തിനുള്ളില്‍ ആക്രമിച്ച കേസ് അവസാനിപ്പിക്കാന്‍ നീക്കം. വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ അതിക്രമം നടത്തിയതിന് തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും പ്രതിഷേധം നടത്തിയ സമയത്ത് ഇ.പി ജയരാജന്‍ ഇരുവരേയും ആക്രമിച്ചെന്നായിരുന്നു പരാതി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ.പി ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. പൊലീസ് ആദ്യം ഇ.പിക്കെതിരെ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെയാണ് കേസ് എടുത്തത്. ഈ കേസിന്‍റെ അന്വേഷണമാണ് പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.