തിരുവനന്തപുരം: മിൽമയുടെയും സർക്കാരിന്റെയും എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽ വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറുമാസത്തിനുളളിൽ സംസ്ഥാനത്ത് പുതുതായി 25 ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കാനാണ് നന്ദിനിയുടെ തീരുമാനം. രണ്ടുവർഷത്തിനുളളിൽ കേരളത്തിലെ എല്ലാ താലൂക്കുകളിലും ഓരോ ഔട്ട്‌ലെറ്റുകൾ വീതം തുടങ്ങാനും പദ്ധതിയുണ്ട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുളള രണ്ടരലക്ഷം പാൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനി നൽകുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആറുമാസത്തിനകം കുറഞ്ഞത് 25 ഔട്ട്‌ലെറ്റുകളെങ്കിലും ആരംഭിക്കും. മിക്ക ജില്ലയിലും രണ്ട് ഔട്ട്‌ലെറ്റുകളെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലകളിൽ എണ്ണം ചിലപ്പോൾ കൂട്ടാം. 25 ഔട്ട്‌ലെറ്റുകൾ വഴി ദിവസവും 25,000 ലിറ്റർ പാൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. രണ്ടുവർഷത്തിനുളളിൽ എല്ലാ താലൂക്കിലും ഓരോ ഔട്ട്‌ലെറ്റുകൾ ഉറപ്പാക്കും. നിലവിൽ കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് നന്ദിനിക്ക് ഔട്ട്‌ലെറ്റുകളുളളത്. കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ നന്ദിനി ഉടൻ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നാണ് വിവരം.