മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. കേരളാ രാഷ്ട്രീയത്തിലെ അതികായനും ഉന്നതനുമായ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അങ്ങേയറ്റം ദുഖവും വേദനയും രേഖപ്പെടുത്തുകയാണെന്നും ഭരണ-പ്രതിപക്ഷ മേഖലയില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിട്ടുളള ഒരു ജനകീയ നേതാവ് വേറെയുണ്ടാകില്ലെന്നും മഅ്ദനി പറഞ്ഞു.
തനിക്ക് നീതി നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി വളരെ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കോയമ്പത്തൂര്‍ ജയിലിലായിരിക്കുമ്പോള്‍ തന്നെ സന്ദര്‍ശിക്കുകയും നീതിക്കുവേണ്ടിയുളള ഇടപെടലുകള്‍ നടത്തുകയും ചെയ്ത അദ്ദേഹം ബാംഗ്ലൂര്‍ ജയില്‍വാസ ശേഷം ജാമ്യം കിട്ടി ആശുപത്രിയില്‍ കഴിയുമ്പോഴും തന്നെ സന്ദര്‍ശിച്ചിരുന്നെന്നും മഅ്ദനി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും കേരളാ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുകയാണെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് പുലർച്ചെ .45-നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചത്. ബംഗളുരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഹെലിക്കോപ്റ്റര്‍ മാര്‍ഗം മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായി പുതുപ്പളളിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30-ന് പുതുപ്പളളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപളളി സെമിത്തേരിയില്‍ നടക്കുമെന്നാണ് വിവരം.