ഡല്‍ഹി: മക്‌ഡൊണാള്‍ഡ്‌സിനു പിന്നാലെ മെനുവില്‍നിന്ന് തക്കാളി ഒഴിവാക്കി ഇന്ത്യയിലെ സബ് വേ ഔട്ട്‌ലെറ്റുകള്‍. തക്കാളി വില കുതിച്ചുയരുന്നതിനിടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സലാഡുകളിലും സാന്‍വിച്ചുകളിലും തക്കാളി ഉള്‍പ്പെടുത്തുന്നത് സബ് വേ നിര്‍ത്തിവെച്ചിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റില്‍ തക്കാളിയുടെ താല്‍ക്കാലിക ലഭ്യതക്കുറവിന് ക്ഷമചോദിച്ചുളള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന തക്കാളി സംഭരിക്കാനായില്ലെന്നും എത്രയുംവേഗം മെനുവില്‍ തക്കാളി ഉള്‍പ്പെടുത്താനായി തങ്ങള്‍ ശ്രമിക്കുമെന്നും സബ് വേ ഔട്ട്‌ലെറ്റ് ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കി.
രണ്ടാഴ്ച്ച മുന്‍പാണ് മക്‌ഡൊണാള്‍ഡ്‌സ് തങ്ങളുടെ മെനുവില്‍നിന്ന് തക്കാളി ഒഴിവാക്കിയത്. എത്ര ശ്രമിച്ചിട്ടും ലോകോത്തര നിലവാരത്തിലുളള മികച്ച തക്കാളികള്‍ മതിയായ അളവില്‍ ലഭിക്കാത്തതിനാല്‍ തക്കാളിയില്ലാതെ വിഭവങ്ങള്‍ നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും മികച്ച തക്കാളി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകള്‍ പ്രദര്‍ശിപ്പിച്ച നോട്ടീസില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍ ഗതാഗതം തടസപ്പെട്ടതോടെയും വെള്ളം കയറിയതോടെയും നശിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി.