പ്രതിപക്ഷ സഖ്യത്തെ ലക്ഷ്യം വച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന് ശക്തമായ മറുപടിയുമായി രാജ്യസഭാ എംപി കപിൽ സിബല്‍. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'ക്കെതിരെ വന്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം മണിപ്പൂർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അല്പമെങ്കിലും സമയം കണ്ടെത്തണമെന്ന് സിബല്‍ അമിത് ഷായെ ഉപദേശിച്ചു. അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയിൽ ഇടപെട്ട് രണ്ടു മണിക്കൂറിലധികം നേരം സംസാരിച്ച അമിത് ഷാ, പ്രതിപക്ഷ സഖ്യത്തെ ആക്ഷേപിക്കാനാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് രാഷ്ട്രീയ പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്വഭാവം വെളിപ്പെടുക. അഴിമതിയിൽ മുങ്ങിക്കുളിച്ച സര്‍ക്കാറിനെ ഏത് കുതന്ത്രം ഉപയോഗിച്ചും രക്ഷപ്പെടുത്തുക എന്നതായിരുന്നു യുപിഎ-യുടെ ലക്ഷ്യം. ഇപ്പോള്‍ എല്ലാ അഴിമതിക്കാരും ചേര്‍ന്ന് മറ്റൊരു സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും അനുസ്യൂതം തുടരുക മാത്രമാണ് - എന്നായിരുന്നു 'ഇന്ത്യ'ക്കെതിരെ അമിത് ഷാ-യുടെ വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആഭ്യന്തര മന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് സിബൽ പറഞ്ഞു: 'അമിത് ഷാ, ഇന്ത്യ സഖ്യത്തിനെതിരെ വന്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം, എന്തുകൊണ്ട് നിങ്ങള്‍ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല? മണിപ്പൂർ, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടപെടൂ. അഴിമതിക്കാരായ നിങ്ങളെ കര്‍ണാടക പുറത്താക്കി. മധ്യപ്രദേശിലും സമാന വിധിയുണ്ടാകും. മതത്തെ ഉപയോഗിച്ച് കളിക്കുന്നതിനു പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ...