റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ഭാഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിർമ്മാതാക്കൾ പരാതി നൽകി. ചിത്രീകരണ വേളയിൽ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് ഷൂട്ടിങ് ലൊക്കേഷനിൽ മൊബൈൽ ഫോണുകളും റെക്കോർഡിംഗ് ഉപകരണങ്ങളും നിരോധിച്ചിരുന്നു. എന്നിട്ടും അനുമതിയില്ലാതെ ഒരു വ്യക്തി ചിത്രത്തിൽ നിന്നുള്ള ക്ലിപ്പുകൾ പ്രചരിപ്പിച്ചതായും കമ്പനിയെ ദുർബലപ്പെടുത്താനും സിനിമയുടെ മൂല്യം കുറയ്ക്കാനും ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ചില ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഫ്രീ പ്രസ്സ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആറ്റ്‌ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരിക്കും ഷാറുഖ് ഖാന്‍ എത്തുക. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. റെഡ് ചില്ലീസ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജവാനില്‍ ദീപിക പദുകോണും ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.