ഇസ്രയേൽ–ഫലസ്തീൻ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മുമ്പുള്ള സർക്കാരുകളിൽ ഈ ആശയക്കുഴപ്പം കണ്ടിട്ടില്ലെന്നും ഫലസ്തീന് അനുകൂലമായ നയമാണ് എല്ലാകാലത്തും ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും പവാർ പറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള യു എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ ഐക്യദാർഢ്യം മോദി വീണ്ടും ആവർത്തിച്ചു. എന്നാൽ ഒക്ടോബർ 12നു ഫലസ്തീന്റെ പരമാധികാരത്തെ മാനിക്കുന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത് - ഇതാണ് വൈരുദ്ധ്യമെന്നും ശരദ് പവാർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫലസ്തീന്‍ അനുകൂല പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യ, ഇസ്രേയലിനെതിരെ ഒക്ടോബര്‍ 7 ന് നടന്നത് ഭീകരാക്രമണമാണെന്ന് ആവര്‍ത്തിച്ചിരുന്നു. ഗാസയിലെ മനുഷ്യാവകാശലംഘനങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടില്‍ ലജ്ജിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.