കണ്ണൂർ: മുസ്ലീം ലീഗിനെയും പികെ കുഞ്ഞാലിക്കുട്ടിയെയും പ്രശംസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ടെന്നും ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഒറ്റക്ക് നിന്നാൽ പല സീറ്റുകളിലും ജയിക്കാൻ പറ്റുന്ന പാർട്ടിയാണ് ലീഗെന്നും ഇപി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒറ്റക്ക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടിയാണ് ലീഗ്. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റുപോലും ലഭിക്കില്ല. ലീഗിന്റെ തണലിലാണ് കോൺഗ്രസ് ജയിക്കുന്നത്.'- ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം, ഇപിയ്ക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി രംഗത്തെത്തി. ഏത് പാർട്ടി ഭരണത്തിലിരുന്നാലും പാണക്കാട് തങ്ങൾ പറയുന്നതാണ് ലീഗിന്റെ നിലപാടെന്നും ലീഗ് നേതാക്കള്‍ക്കിടയില്‍ പൊരുത്തക്കേടുണ്ടാക്കാൻ വേണ്ടിയാണ് ഇപിയുള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ലീഗിന്റെ ചരിത്രവും രീതികളും അറിയാത്തതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. കാലങ്ങളായി ലീഗിന് ഒരു രീതിയുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നതാണ് അവസാന വാക്ക്. അതിനെതിരെ എനിക്കൊരു അഭിപ്രായമില്ല. എന്തു തന്നെയായാലും ലീഗ് യുഡിഎഫിനെ പിന്തുണച്ച് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്'- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.