'ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ 9-ന് ജാതി സര്‍വ്വേ ആരംഭിക്കും'

അമരാവതി: ആന്ധ്രപ്രദേശില്‍ ഡിസംബര്‍ 9-ന് ജാതി സര്‍വ്വേ ആരംഭിക്കുമെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മന്ത്രി സി ശ്രീനിവാസ വേണുഗോപാലകൃഷ്ണ അറിയിച്ചു. 'രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം ജാതി സെൻസസ് നടന്നിട്ടില്ല. ജനസംഖ്യാ സെൻസസ് മാത്രമാണ് നടന്നത്. വൈഎസ്ആർസിപി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ജാതി സര്‍വ്വേ.  ജീവിത നിലവാരം ഉയർത്തണമെങ്കിൽ ജാതി സെൻസസ് അനിവാര്യമാണ്'- സി ശ്രീനിവാസ വേണുഗോപാലകൃഷ്ണ പറഞ്ഞു.

സർവേയുടെ ഭാഗമായി ഒബിസി വിഭാഗത്തിന്റെ പ്രതിനിധികളുമായി വകുപ്പുദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശാഖപട്ടണം, വിജയവാഡ, രാജാമഹേന്ദ്രവാരം, കുർണൂൽ, തിരുപ്പതി എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിനും രാജസ്ഥാനും പിന്നാലെയാണ് ആന്ധ്രാപ്രദേശിലും ജാതി സർവേ നടത്താൻ തീരുമാനിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന സർക്കാറിന്റെ കണക്കനുസരിച്ച് 139 വിഭാഗങ്ങൾ ഒബിസി പട്ടികയിലുണ്ട്. എല്ലാ മേഖലകളിലും ജനസംഖ്യയ്ക്ക് അനുസരിച്ച് പ്രാതിനിധ്യം ഉണ്ടോ എന്നും ഒബിസി വിഭാഗങ്ങളുടെ തൊഴിൽ, സാമൂഹ്യ -സാമ്പത്തിക അവസ്ഥ എന്നിവയും കണക്കെടുപ്പിൽ ശേഖരിക്കും. ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏപ്രിൽ 11 നു നിയമസഭ പാസാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 21 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More