ഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതോടെ മഹുവ കൂടുതല്‍ ശക്തയായെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ തിരികെയെത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെയുളള പ്രതിപക്ഷത്തിന്റെ ഐക്യം ശുഭസൂചനയാണെന്നും തരൂര്‍ പറഞ്ഞു.
മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തോടുളള വഞ്ചനയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മഹുവയ്‌ക്കൊപ്പമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ബിജെപിക്ക് തങ്ങളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാവില്ലെന്നും അതിനാല്‍ അവര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും മമത പറഞ്ഞു. 'ഇത് പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. ഇത് അനീതിയാണ്. മഹുവ പോരാട്ടം വിജയിക്കും. ബിജെപിക്ക് ജനങ്ങള്‍ കനത്ത മറുപടി നല്‍കും. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും'-മമതാ ബാനര്‍ജി കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെതിരെ മഹുവ മൊയ്ത്ര നിയമനടപടികള്‍ക്കായി കൂടിയാലോചന ആരംഭിച്ചു. മമതാ ബാനര്‍ജിയുടെ അനുമതി ലഭിച്ചാല്‍ പുറത്താക്കല്‍ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. സുപ്രീംകോടതിയില്‍ നേരിട്ട് ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.