543 അംഗ ലോക്‌സഭയില്‍ ഒഴിവുളള സീറ്റുകള്‍ ഒഴിച്ചാല്‍ 522 അംഗങ്ങളുണ്ട്. ഇതില്‍ പ്രതിപക്ഷത്തെ 143-ലധികം എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രധാന ബില്ലുകള്‍ പാസാക്കിയത്. സഭയില്‍ ബാക്കിയുളള 45 പ്രതിപക്ഷ എംപിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടി അംഗങ്ങളാണ്.
എംപിമാര്‍ പ്രതിഷേധവുമായി അവിടെ ഇരിക്കുകയാണ്. ഞാന്‍ എന്റെ ഫോണില്‍ അതാണ് ഷൂട്ട് ചെയ്തത്. വീഡിയോ എന്റെ ഫോണില്‍ തന്നെയുണ്ട്. മീഡിയയ്ക്ക് അത് കാണിച്ചുകൊടുത്തതുമാണ്. ആകെയുളള പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗം പേരെയും പുറത്താക്കിയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരു ചര്‍ച്ചയുമില്ല
ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാവീഴ്ച്ചയിൽ മറുപടി നൽകുന്നതിൽ നിന്ന് ഒളിച്ചോടുകയാണ്. ഇത് വളരെ ഗൗരവമുളള വിഷയമായതിനാൽ അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പാർലമെന്റിന് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ഒരു വാർത്താ ചാനലിനോട് സംസാരിച്ചു
ശീതകാല സമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ 22 വരെയാണ് സസ്‌പെന്‍ഷന്‍. സുരക്ഷാവീഴ്ച്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
'ഇത് പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. ഇത് അനീതിയാണ്. മഹുവ പോരാട്ടം വിജയിക്കും. ബിജെപിക്ക് ജനങ്ങള്‍ കനത്ത മറുപടി നല്‍കും. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും'-മമതാ ബാനര്‍ജി വ്യക്തമാക്കി.
കേന്ദ്രമന്ത്രിയുടെ ഭീഷണിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പറഞ്ഞു.
പ്രാദേശിക തലങ്ങളില്‍ നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സര്‍ക്കാറിന് എതിരായി മാറാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്സഭയില്‍ ക്രിമിനല്‍ നടപടി ചട്ടവുമായി ബന്ധപ്പെട്ട ബില്‍ അമിത് ഷാ അവതരിപ്പിച്ചത് വഴക്ക് പറയുന്നതുപോലെയാണ് എന്നും ഈ രീതി ശരിയല്ലായെന്നുമായിരുന്നു പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ താന്‍ ഒരിക്കലും ആരെയും ശകാരിക്കാറില്ലായെന്നും താന്‍ അത്തരത്തില്‍ ദേഷ്യം വരുന്ന ആളല്ലാ എന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ മാത്രമാണ് ദേഷ്യം വരാറുള്ളത്. ദേഷ്യം വരുന്നത്പോലെ ഉച്ചത്തിലുള്ള സംസാരം തന്റെ നിര്‍മ്മാണത്തിലെ പിഴവാണ് എന്നും അമിത് ഷാ
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചാന്‍സിലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു
കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായി തുടച്ചുമാറ്റപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വന്‍കിട കൃഷിക്കാര്‍ക്കും കമ്പനികള്‍ക്കും ഇടത്തരം - ചെറുകിട മാര്‍ക്കറ്റുകളിലേക്ക് അനായാസം പ്രവേശനം സാധ്യമാകും.