രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെ 30 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ലോക്‌സഭാ എംപിമാരാണ്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കൊവിഡ് സ്ഥിരീകരിച്ച എംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളും രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്. ഇതിനുപുറമെ പാര്‍ലമെന്റിലെ 60-ഓളം സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 13, 14 തിയതികളിലായി പാർലമെന്റിൽ വച്ചുതന്നെയാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.
കൊവിഡ് വ്യാപനം തടയാനുള്ള ശക്തമായ മുന്നൊരുക്കങ്ങളോടെയാണ് പിന്നീട് സമ്മേളനം നടത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഭാസമ്മേളന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡം പ്രകാരം പാർലമെന്റിലെ സീറ്റുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.