കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് ലോകസഭയില്‍ ഉന്നയിച്ച് ബിജെപി എംപി തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് എംപി ആരോപിച്ചത്. ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് കാലത്ത് ദുരന്തങ്ങളെ ഇടത് സർക്കാർ രാഷ്ട്രീയ നേട്ടങ്ങളാക്കുകയാണെന്ന് സൂര്യ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് എംപി ആരോപിച്ചു. ചോദ്യം ചെയ്യുന്ന സ്ത്രീകളെപ്പോലും പോലീസ് തല്ലിച്ചതക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൂര്യയുടെ പ്രസ്താവനക്കെതിരെ എം എം ആരിഫും പി ആർ നടരാജനും ഉൾപ്പെടെയുള്ള ഇടത് എംപിമാർ പ്രതിഷേധിച്ചു. പ്രസ്താവനക്ക് നേരെ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിച്ചു.