ഡല്‍ഹി: ഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികള്‍. സംഭവത്തിനു പിന്നില്‍ പ്രതിപക്ഷത്തെ നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചെന്നും ഇലക്ട്രിക് ഷോക്ക് അടക്കം നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്നും പ്രതികള്‍ പറഞ്ഞു. കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയില്‍ നേരിട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രതികള്‍ വെളിപ്പെടുത്തിയത്.
'ഇലക്ട്രിക് ഷോക്ക് നൽകി ക്രൂരമായി മർദിച്ചു. കൂടാതെ ആക്രമണത്തിനു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നു പറയാന്‍ നിര്‍ബന്ധിച്ചു. പ്രതികളെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് എന്നീ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാവാണ് ആക്രമണത്തിനു പിന്നില്‍ എന്ന് പറയാന്‍ നിരന്തരം സമ്മർദം ചെലുത്തി.70 വെള്ള പേപ്പറുകളിൽ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. യു എ പി എ കുറ്റം ചെയ്തതായി ഏറ്റുപറയിപ്പിച്ചു. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡുകളും ഇമെയിലുകള്‍ ഫോണ്‍ നമ്പരുകള്‍ എന്നിവ നിര്‍ബന്ധിച്ചു പറയിപ്പിച്ചു'- ലീഗൽ ന്യൂസ് വെബ്സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ടിൽ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാര്‍ച്ച് ഒന്ന് വരെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുകയാണ്. 5 പ്രതികളുടെ വാദം കേൾക്കുന്നത് ഫെബ്രുവരി 17-ലേക്ക് മാറ്റി. പ്രതികളുടെ ആരോപണത്തിന് ഡൽഹി പൊലീസ് മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ ഏക വനിതയ്ക്ക് ജനുവരി 18ന് ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലാണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.