ഡൽഹി: പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികളെ സൈക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയരാക്കും. പാർലമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ഇവരെ പ്രേരിപ്പിച്ച കാരണങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. അറസ്റ്റിലായ 6 പ്രതികളില്‍ ഒരാളെ വ്യാഴാഴ്ച ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൊണ്ടുപോയിരുന്നു. മറ്റുള്ളവരെയും അനാലിസിസിന് വിധേയരാക്കും.
സൈക്കോ അനാലിസിസിലൂടെ പ്രധാനമായും പ്രതികളുടെ ശീലങ്ങള്‍, ദിനചര്യകള്‍, പെരുമാറ്റം എന്നിവയാണ് വിലയിരുത്തുക. സൈക്യാട്രിസ്റ്റുകള്‍ ചോദ്യ-ഉത്തര ഫോർമാറ്റിലായിരിക്കും അനാലിസിസ് നടത്തുക. ഇത് അന്വേഷണ സംഘത്തെ കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താന്‍ സഹായിക്കും. പരിശോധനയ്ക്ക് ഏകദേശം മൂന്ന് മണിക്കൂർ വേണ്ടി വരും. സിബിഐയുടെ ഫോറന്‍സിക് ലാബിലും രോഹിണിയിലെ എഫ്എസ്എല്ലിലുമായാണ് ടെസ്റ്റുകള്‍ നടത്തുക. ശ്രദ്ധ വാക്കർ കൊലപാതകം, ഷഹബാദ് ഡയറി കൊലപാതകം എന്നീ കേസുകളില്‍ ഡൽഹി പോലീസ് പ്രതികളെ ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. മണിപ്പുര്‍ സംഘര്‍ഷം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അക്രമം നടത്തിയത് എന്നാണ് പ്രതികള്‍ പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. എന്നാല്‍ പോലീസ് എല്ലാ കോണുകളിലും അന്വേഷണം നടത്തും. പ്രതികള്‍ നിലവില്‍ 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.