ലഖ്‌നൗ: ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി തന്‍റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചു. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഎസ്പിയെ ശക്തിപ്പെടുത്തുക എന്നതാണ് ആകാശിന്‍റെ ആദ്യ ദൗത്യം. എന്നാല്‍ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല മായാവതിയ്ക്ക് തന്നെയായിരിക്കും.
2016 മുതല്‍ ആകാശ് ബിഎസ്പിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ നടന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ആകാശാണ്. ഡോ അംബേദ്കറുടെ ജന്മദിനത്തിൽ അൽവാറിൽ നടന്ന 13 കിലോമീറ്റർ "സ്വാഭിമാൻ സങ്കൽപ് യാത്ര" യിലും ആകാശ് പങ്കെടുത്തിരുന്നു. 2019-ൽ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് പാർട്ടി സംഘടന പുനഃക്രമീകരിച്ചതിനു ശേഷം ആകാശ് ബിഎസ്പിയുടെ ദേശീയ കോ ഓർഡിനേറ്ററായി. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ്. ആനന്ദ് കുമാര്‍ 2019-ൽ പാർട്ടിയുടെ വൈസ് പ്രസിഡന്റ്റായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലണ്ടനിൽനിന്നും എംബിഎ ബിരുദധാരിയാണ് ആകാശ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019-ല്‍ മായാവതിയെ 48 മണിക്കൂർ പ്രചാരണത്തിൽനിന്നു വിലക്കിയപ്പോൾ ആഗ്രയിൽ മായാവതിയുടെ ശബ്ദമായി പ്രസംഗിച്ചത് ആകാശ് ആയിരുന്നു.