കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്‍റെ വിധികള്‍ കൃത്യമായ മാനുഷിക മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരൊക്കെ എന്തൊക്കെ വിചാരിച്ചാലും പറയാനുള്ളത് പറയുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ആരും സ്വയം രാജാവാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മറുപടി.
അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചതിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'ഹൈക്കോടതി സർക്കാരിനെ വിമർശിച്ചതായി കാണണ്ട. ഹൈക്കോടതി തോന്നുന്നതെല്ലാം പറയും. അതില്‍ കഴിയുന്ന കാര്യങ്ങൾ നടപ്പാക്കും'- എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാസങ്ങളോളം പെന്‍ഷന്‍ മുടങ്ങിയ സംഭവത്തില്‍ വയോധികയായ മാറിയകുട്ടിയുടെ പ്രതിഷേധം വന്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അഞ്ചു മാസത്തെ പെന്‍ഷന്‍ കുടിശിക നല്‍കാത്തതില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നു. ആഘോഷങ്ങള്‍ക്ക് സര്‍ക്കാരിന്റെ കയ്യില്‍ പണമുണ്ടെന്നും വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.