കൊച്ചി: നവകേരള ബസിലെ യാത്രാ അനുഭവം പങ്കുവെച്ച് മന്ത്രി സജി ചെറിയാന്‍. ഒരു കുടുംബം എങ്ങനെ യാത്ര ചെയ്യുന്നോ അതേ സന്തോഷത്തിലായിരുന്നു യാത്ര ചെയ്തതെന്നും ദിവസവും 16 മണിക്കൂറോളം എല്ലാ മന്ത്രിമാരും ജോലി ചെയ്തെന്നും സജി ചെറിയാൻ പറഞ്ഞു. 'ഒരുമിച്ച് സന്തോഷം പങ്കിട്ടു. എല്ലാവരും വളരെ ഉല്‍ത്സാഹത്തോടെയായിരു ബസിലിരുന്നത്, ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്'- മന്ത്രി പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'യാത്ര കൂടുതല്‍ രസകരമാക്കിയത് മന്ത്രി പി പ്രസാദിന്റെ മിമിക്രിയായിരുന്നു, എല്ലാവരും അവരുടെ ഉള്ളിലെ കഴിവുകള്‍ പുറത്തെടുത്തു. അധികം സംസാരിക്കാത്ത കുറച്ച് മസില്‍ പിടിച്ചിരിക്കുന്ന ആളുകള്‍ വരെ പാട്ടുപാടിയും കഥകള്‍ പറഞ്ഞും എല്ലാത്തിലും പങ്കുചേര്‍ന്നു. ഏറ്റവും കൂടുതൽ ഇതെല്ലം കണ്ട് സന്തോഷിച്ചത് മുഖ്യമന്ത്രി ആണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എല്ലാം ആസ്വദിച്ചു'- സജി ചെറിയാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു നീണ്ട യാത്രയ്ക്ക് പറ്റിയ സംവിധാനങ്ങളൊന്നും ബസ്സില്‍ ഉണ്ടായിരുന്നില്ലെങ്കിലും കുടുംബാന്തരീക്ഷത്തിലുള്ള യാത്ര ആയതിനാൽ ഇത്രയും ദിവസം ബസ്സില്‍ സഞ്ചരിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുറമേ പറയുന്നതുപോലുള്ള ആഡംബരമൊന്നുമില്ലാത്ത സാധാരണ ബസ്സായിരുന്നു നവകേരള സദസിനു ഉപയോഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.