തൃശൂര്‍: സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ കുടിശ്ശികയില്‍ ഇളവുതേടി നവകേരള സദസ്സിലെത്തി പരാതി നൽകിയ യുവാവിന് 515 രൂപ മാത്രം ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പരാതിയ്ക്ക് പരിഹാരമായി കിട്ടിയ 515 രൂപയോടൊപ്പം കഴിക്കാന്‍ സൗജന്യമായി അണ്ടിപരിപ്പ് കൂടി നല്‍കി പാര്‍സലയച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
സഹകരണ ബാങ്കില്‍ നിന്ന് എടുത്ത നാല് ലക്ഷം രൂപയുടെ വായ്പ് കുടിശ്ശികയില്‍ ഇളവുതേടി നവകേരള സദസ്സിലെത്തി പരാതി നല്‍കിയ കിളിയന്തറ സ്വദേശിക്കാണ് 515 രൂപയുടെ ഇളവ് ലഭിച്ചത്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയില്‍ നിന്നായിരുന്നു വായ്പ എടുത്തത്. അന്നത്തെ ദിവസത്തെ കൂലിപണി ഒഴിവാക്കിയാണ് പരാതിക്കാരന്‍ നവകേരള സദസിലെത്തിയത്. യുവാവിന് കിട്ടിയ 'ഇളവ്' സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വീട് പണിയ്ക്കാണ് യുവാവ് നാലുലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ ഇനിയും 3,97,731 രൂപ അടയ്ക്കാനുണ്ട്. ഇരിട്ടിയിലെ നവകേരള സദസിനിടെയാണ് കുടിശികയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. എന്നാല്‍ പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വന്നപ്പോഴാണ് 515 രൂപയാണ് ഇളവാണ് ലഭിച്ചതെന്ന് അറിയുന്നത്. ബാക്കി 3,97,216 രൂപ ഈ മാസം 31-നകം ബാങ്കിൽ അടക്കണമെന്നും നോട്ടീസിലുണ്ട്.