തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കാരവന്‍ സൗകര്യം ഒരുക്കണമെന്ന് സുരക്ഷ ഉദ്യോഗസ്തന്‍ എഡിജിപി എംആർ അജിത്കുമാർ. യാത്ര ചെയ്യുമ്പോള്‍ ഔദ്യോഗിക കൃത്യം നിര്‍വഹിക്കുന്നതിന് കാരവന്‍ അനിവാര്യമാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. മുന്നോട്ടും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കുമെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അജിത്‌കുമാര്‍ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഓഫീസ് സൗകര്യമൊരുക്കാൻ കാരവന്‍ ആവശ്യമാണ് . വിഡിയോ കോൺഫറൻസിങ് സൗകര്യമുള്ള, രണ്ടോ മൂന്നോ സ്റ്റാഫിനൊപ്പം സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനമായിരിക്കും നല്ലതെന്ന് അജിത് കുമാര്‍ വ്യക്തമാക്കി. കോവിഡിന് ശേഷം എല്ലാ സര്‍ക്കാര്‍ ഫയലുകളും ഇ ഫയലായി. എവിടെ ഇരുന്നും നോക്കാം. മുഖ്യമന്ത്രി സെക്രട്ടേറിയേറ്റില്‍ മാത്രം ഇരുന്ന് ജോലി ചെയ്യണമെന്ന് പറയുന്നതില്‍ യുക്തി ഇല്ലെന്നും. അദ്ദേഹത്തിന് സഞ്ചരിക്കുന്ന ഓഫീസാണ് വേണ്ടതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാന്‍ കിയ കാറാണ് ഉപയോഗിക്കുന്നത്. കൂടാതെ പ്രതിമാസം 80 ലക്ഷം വാടക വരുന്ന ഹെലികോപ്റ്റരും എടുക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഒരു കാരവന്‍ കൂടി വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.