തിരുവനന്തപുരം: കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി സര്‍ക്കാറിനെതിരായ മോചനസമരത്തിന്റെ തുടക്കമാണിതെന്നും ഈ സര്‍ക്കാറിന്റെ ഒടുക്കത്തിന്റെ തുടക്കം ഇവിടെനിന്ന് ആരംഭിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. സെക്രട്ടിയേറ്റ് മാര്‍ച്ചിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രാഹുല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമരത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ലെന്നും കേരളത്തിലെ ജനങ്ങളെ ഈ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം മുതൽ പോലീസ് വാഹനങ്ങള്‍ക്ക് ഡീസല്‍ നല്‍കില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചിരിക്കുകയാണ്. അത് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. ആ വിഷയത്തില്‍ ആദ്യം സമരം ചെയ്യാനിറങ്ങുന്നത് യൂത്ത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഇനിയും സമരങ്ങള്‍ ചെയ്യും, ജയിലുകൾ നിറയും. ജയിലിൽ പോകാൻ ഒട്ടും ഭയമില്ല. അതുകൊണ്ടാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നത്. ജയിലിൽ പോയാൽ സംഘടന നിശബ്ദമാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.