പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹത്തിനിടെ അദ്ദേഹത്തിന്റെ പഴയ വീഡിയോ വൈറലാകുന്നു. എന്‍ഡിഎയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്ന് നിതീഷ് കുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2023 ജനുവരി മുപ്പതിന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നിതീഷ് ഇക്കാര്യം പറഞ്ഞത്. നിരവധി രാഷ്ട്രീയ നേതാക്കളാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
'നിതീഷ് കുമാര്‍ സാര്‍, രാജ്യത്തെ ഉന്നതരായ നേതാക്കളിൽ ഒരാളായ താങ്കള്‍ക്ക് ദീര്‍ഘായുസ് ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിക്കെതിരെ താങ്കൾ എടുത്ത പ്രതിജ്ഞ നമ്മള്‍ ഒരുമിച്ച് നിറവേറ്റുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ പിതാവായ താങ്കള്‍ തന്നെ മറുകണ്ടം ചാടിയാല്‍ പൊതുജനം എന്ത് കരുതും?'-വീഡിയോ പങ്കുവെച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് രാജീവ് റായ് എക്‌സില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയ്‌ക്കൊപ്പം പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണ്. എന്നെ അവരുടെ പക്ഷത്തേക്ക് എത്തിക്കാനായി തേജസ്വി യാദവിനും അദ്ദേഹത്തിന്റെ പിതാവിനുമെതിരെ യാതൊരു കാരണവുമില്ലാതെ കേസെടുക്കുകയാണ്'- എന്നാണ് വീഡിയോയില്‍ നിതീഷ് കുമാര്‍ പറയുന്നത്.