തിരുവനന്തപുരം: വി ഡി സതീശനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ. കെ റെയിൽ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി വി ഡി സതീശന്‍ കൈപറ്റിയെന്നാണ് ആരോപണം. 'അന്യ സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്നായി 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടമായാണ് പണം കൈപറ്റിയത്. ഓരോ തവണയും 50 കോടി രൂപ വീതം ചാവക്കാടെത്തി. മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലുമായാണ് പണം എത്തിയത്'- പി വി അൻവർ പറഞ്ഞു.
'കെ റെയിൽ എന്ന പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ജനങ്ങളെ കബളിപ്പിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്തു. കർണാടകയിലെ ഐ ടി ലോബികള്‍ക്ക് വേണ്ടിയാണ് അവർ കെ റെയിലിനെതിരെ രംഗത്ത് വന്നത്. കെ സി വേണുഗോപാലുമായും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇതിനു പ്രതിഫലമായി കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് മുന്നില്‍ വെച്ചത്'- അന്‍വര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ ജനങ്ങള്‍ മാപ്പ് കൊടുക്കാത്ത വലിയ തെറ്റാണ് വി ഡി സതീശൻ ചെയ്തതെന്നും പ്രതിപക്ഷ നേതാവിന്‍റെ ഈ അഴിമതി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ നടപ്പായാല്‍ കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷ നേതവിന്‍റെ പ്രചരണമെന്നും അന്‍വര്‍ ഓര്‍മ്മിപ്പിച്ചു.