തൃശൂർ: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ റിയാസിന്റെ നിലപാട് അപക്വമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഒരു പൊതുയോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റോഡുകൾ കുത്തിപ്പൊളിച്ചതിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ചില കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളി എന്നായിരുന്നു അതിന് റിയാസിന്റെ മറുപടി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ വിഷയം ചര്‍ച്ചയാവുകയായിരുന്നു. അതേസമയം, വാർത്ത തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉണ്ടായെന്ന് മാധ്യമങ്ങള്‍ സൃഷ്ട്ടിച്ച വാര്‍ത്തയാണെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്തകള്‍ റിയാസും തള്ളിയിരുന്നു. 'വ്യാജ വാര്‍ത്തയാണെന്ന് എം വി ഗോവിന്ദൻ തന്നെ പറഞ്ഞു. ഇതെല്ലം കുറച്ച് കൂടി കളർ ഫുൾ ആയി കൊടുക്കാമായിരുന്നു. കസേരയെടുത്ത് റിയാസിനെ തല്ലി, എന്നിട്ട് അത്ഭുതകരമായി രക്ഷപ്പെട്ടു എന്നൊക്കെ കൊടുക്കാമായിരുന്നു' അദ്ദേഹം പരിഹസിച്ചു.