തിരുവനന്തപുരം: സിപിഎമ്മും സര്‍ക്കാരും ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാരിന് എപ്പോഴും പാര്‍ട്ടിയുടെ ആശയങ്ങളും നിലപാടുകളും നടപ്പിലാക്കാന്‍ സാധിക്കണമെന്നില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ മൂലധന നിക്ഷേപം മുന്‍പേ തുടങ്ങിയതാണ്. ഇത് കേരളം തീര്‍ച്ചയായും ചര്‍ച്ച ചെയ്യണം. വിദേശ സര്‍വ്വകലാശാലകളെ സിപിഎം അംഗീകരിക്കില്ല. എന്നാൽ ഇടതു മുന്നണിയ്ക്ക് സിപിഎം ആശയങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ സാധിക്കില്ല. എല്ലാവരുമായി നല്ല രീതിയില്‍ ചര്‍ച്ച വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയും സുതാര്യതയും തുല്യതയും നിലനിര്‍ത്തിയാവും ചർച്ച'- എം വി ഗോവിന്ദൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിദേശ സർവ്വകലാശാല വിഷയത്തിൽ തങ്ങളുടെ വിയോജിപ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംവി ഗോവിന്ദനെ അറിയിച്ചു. ഇടത് നയത്തിന് വിരുദ്ധമാണ് വിദേശ സർവ്വകലാശാലകളെന്നും മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാതെ അത് നടപ്പിലാക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.